"നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി" എന്ന് ഭാസി ആശാന്റെ തൂലിക എന്റെ നാടക ആചാര്യന്‍ തോട്ടത്തില്‍ വാസു അണ്ണനോട് പറയുന്ന്ടതാണ് ഈ കഥ ആരംഭിക്കുന്നത്. ഒരു അഭിനയ പ്രതിഭ എന്നില്‍ എവിടെ എങ്കിലും ഉറങ്ങി കിടപ്പുണ്ടോ എന്ന് മുഖകന്നാടി എടുത്തു തിരിച്ചും മറിച്ചും നോക്കാന്‍ തുടങ്ങിയിട്ട് നേരം കുറെ ആയിട്ടുണ്ട്....
ഒരു അഞ്ചാം ക്ലാസ്സ് കാരന്റെ ഭാരിച്ച ഉത്തരവാദിത്വത്തെ പറ്റി എന്റെ പിതാവ് ഒരു ദീര്‍ഖ പ്രസംഗം നടത്തിയിട്ട് നിമിഷങ്ങളെ ആയിട്ടുള്ളൂ എന്ന് എന്റെ കാലില്‍ തലങ്ങും വിലങ്ങുമായി കിടക്കുന്ന ചുവന്ന രേഖകള്‍ കണ്ടാലറിയാം. എന്നെ ഇത്രയും കാലം തല്ലിയ കാപ്പി വടികള്‍ ഉണ്ടായിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം രാജസ്ഥാന്‍ മരുഭൂമിയില്‍ വേലി കെട്ടാമായിരുന്നു എന്ന് എന്നെ നിഷ്കളങ്കമായ പിള്ള മനസ്സ് നിസബ്ദമായി മന്ത്രിച്ചു. ഉറക്കെ പറയാന്‍ പേടി ഉണ്ടായിട്ടോന്നുമല്ല. കരഞ്ഞു കരഞ്ഞു അടിയന്റെ സബ്ദം പുറത്തു വരുന്നില്ല. ആകെ വരുന്ന "കീ" "കീ" എന്നാ സ്വരം തട്ടിന്‍ പുറത്തു എലിപ്പെട്ടിയില്‍ ബന്ധനസ്ഥനായ ചുണ്ടെലി ആയിരിക്കുമെന്ന ധാരണയില്‍ എന്റെ പിതാശ്രീ മൈന്‍ഡ് ചെയ്യാനും സാധ്യതയില്ല. കൂടാതെ കൂടുതല്‍ കാപ്പി വടികളെ സല്യം ചെയ്യണമെന്നു അന്നേ eco friendly ആയ എനിക്ക് തീരെ താല്പര്യവുമില്ല.
ഇത്ര മാത്രം കോലാഹലം ഉണ്ടാക്കാന്‍ ഇവിടെ എന്ത് സംഭവിച്ചു കാണണം എന്ന് തല പുകയുന്നതിനു മുന്‍പേ അതങ്ങ് പറഞ്ഞേക്കാം. കാരണം ഇതു സാധാരണ സ്കൂള്‍ വിദ്യാര്‍ഥി ഭീതിയോടെ നോക്കിക്കാണുന്ന ആ കോടാലി തന്നെ...
"പ്രോഗ്രസ്സ് കാര്‍ഡ്"
പ്രതീക്ഷികക്തെ ആ വെള്ളിടി വീണ്ടും വന്നു. അതില്‍ ഇനി എന്റെ അച്ഛന്റെ കയ്യൊപ്പ് വീഴാതെ ക്ലാസ്സ് ടീച്ചര്‍ സമാധാനം തരുമെന്ന പ്രതീക്ഷ, KSRTC ബസ്സുകള്‍ ഒരു കാലത്ത് ലാഭത്തില്‍ ഓടുമെന്ന ഒരു സരാസരി കേരളീയന്റെ വിസ്വസതെക്കള്‍ സോച്ചനീയം ആയിരിക്കുമെന്ന് മുന്‍കാല അനുഭവങ്ങള്‍ ചൂണ്ടി കാണിക്കുന്നു. മഹാനായ തിലകന്‍ സര്‍ പറഞ്ഞത് പോലെ "ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലായത് " കൊണ്ടല്ല സ്ഥിതിഗതികള്‍ നിയന്ത്രണ രേഖ ഭേദിച്ച് മതം പൊട്ടിയ ആനയെ പോലെ എന്റെ നേരെ വരുന്നത്. കഥാപുരുഷന്‍ നമ്മുടെ മാതൃ ഭാഷയാണ്. വീട്ടിലെ സ്ഥിതിഗതികള്‍ മുന്നില്‍ കണ്ടു കരഞ്ഞു കാല് പിടിച്ചപ്പോള്‍ പപ്പു പിള്ള സര്‍ "ഇന്നാ കൊണ്ട് പോയി തിന്നു" എന്ന് പറഞ്ഞു വാത്സല്യത്തോടെ തന്ന മൂന്നു മാര്‍ക്ക് ആണ് ഈയുല്ലവന്റെ ആകെയുള്ള പിടിവള്ളിയും സമാധാനവും. മൂന്നു മാര്‍ക്കിന്റെ അഹങ്കാരത്തില്‍ അല്പം ബലം ഒക്കെ പിടിച്ചു നില്‍ക്കുമ്പോഴാണ് ഒരു ചോദ്യം.
"മലയാളം പരീക്ഷ പേപ്പര്‍ എന്തിയേടാ ???" .
കുടുങ്ങി.!!!. ബാഗ് തുറന്നു പേപ്പര്‍ എടുത്തു ഒരു പ്രത്യേക താളത്തില്‍ ഇളക്കി കൊണ്ട് (അസൂയക്കാര്‍ virakkunnathanennu ഒക്കെ പറഞ്ഞു കളയും. ഒരുത്തന്റെ കഴിവിനെ അംഗീകരിക്കാം എന്ന് വിചാരിക്കുന്നവരെ മഷി ഇട്ടു നോക്കിയാല്‍ ഇക്കാലത്ത് കിട്ടുമോ? ) നീട്ടി. ഹൃദയത്തിനുള്ളില്‍ ഒരു നല്ല ചെണ്ടമേളം ഒക്കെ തുടങ്ങിയിട്ടുണ്ട്. കാപ്പി മരത്തിലേക്കുള്ള അച്ഛന്റെ നോട്ടം കണ്ടപ്പോള്‍ തന്നെ മേലക്കൊഴുപ്പെകാന്‍ "കുഴല്‍ വിളിയും "കാണുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. എന്നെ തല്ലു കൊള്ളിക്കാനായി ആദ്യം കണ്ണില്‍ പെട്ടത് താഴെ കൊടുത്തിരിക്കുന്ന ഉപന്യാസ സകലം .
ചോദ്യം : രണ്ടു പുരത്തില്‍ കവിയാതെ ഉത്തരം എഴുതുക.
നള ദമയന്തി സമാഗമത്തില്‍ പുഷ്കരന്റെ സ്ഥാനം നിര്‍ണയിക്കുക.
ഉത്തരം: ആദ്യം തന്നെ ഞാന്‍ ക്രിയാത്മകമായി ചോദ്യത്തെ രണ്ടായി ഭാഗിച്ചു. ഒന്നാമത്തെ ചോദ്യത്തിലെ പ്രധാന കുരുക്ക് "രണ്ടു പുറം" ആണ്. TITANIC ന്റെ ഷേപ്പ് ഉള്ള എന്റെ ആയുധപുര തുറന്നു പ്രധാന ആയുധങ്ങളായ eraser ഉം പെന്‍സില്‍ ഉം എടുത്തു. വരക്കുന്നത് ഞാനായത് കൊണ്ട് മായിച്ചു വരക്കേണ്ടി വരുമെനുള്ളത് ഉറപ്പാണ്. അറിയാന്‍ പാടില്ലാത്തത് കൊണ്ടല്ല. "Perfection" അന്നും ഇന്നും എന്റെ moto ആണ്. ഇവനെന്തിനാണ് മലയാളം പരീക്ഷക്ക് പടം വരയ്ക്കാന്‍ തുടങ്ങുന്നത് എന്ന് അടുത്ത ബെഞ്ചില്‍ കമിഴ്ന്നു കിടന്നു വാരി വലിചെഴുതുന്ന "സാറാമ്മ P അവരാച്ചന്‍" വരെ എത്തി നോക്കി. അവള്‍ എന്റെ ബാല്യകാല സത്രുവിന്റെ സ്ഥാനത്തായത് കൊണ്ട് "നീ കണ്ടോടീ, ഇത്തവണ ഞാന്‍ ഒരു കലക്ക് കലക്കും " എന്ന് മനസ്സില്‍ പറഞ്ഞു ഇരുത്തി ഒന്ന് നോക്കി എന്റെ ക്രിയത്മകതയിലേക്ക് കൂപ്പു കുത്തി. വര്‍ഷങ്ങളായി നല്ല മാര്‍ക്ക് വാങ്ങി , എന്റെ മാതാവിന്റെ "അവളെ കണ്ടു പടിയെടാ കുലദ്രോഹീ" എന്നാ പരിഹാസത്തില്‍ പൊതിഞ്ഞ ഭീഷണി കേള്‍ക്കേണ്ടി വരുന്നതിനു ഒറ്റ കാരണം ആ സൂര്പനഖയാണ്.
എങ്ങനെ ഒക്കെ ആണെങ്കിലും മര്‍ദനം ആരംഭിക്കുന്നതിനു മുന്‍പുള്ള എന്റെ അലമുറ നാട്ടുകാര്‍ കേള്‍ക്കണ്ട എന്ന് കരുതി അഞ്ചു മിനിറ്റ് മുന്‍പ് "കൃഷ്ണ നീ ബെഗേന വായോ " എന്നാ കാസെറ്റ് അച്ഛന്‍ കൃത്യമായി ഇട്ടിരിക്കും. തല്ലു തുടങ്ങിയാല്‍ പിന്നെ വേദനയെ അതിജീവിക്കാന്‍ "തല്ലിന്റെ എണ്ണം നോക്കല്‍ " എന്നാ ഒരു വിനോദം തന്നെ ഈയുള്ളവന്‍ വികസിപ്പിചെടുതിട്ടുണ്ട്. ഒരു പത്തു പതിനഞ്ചു ആയി കഴിഞ്ഞാല്‍ പിന്നെ വേദനിക്കില്ല (ശീലം ആയിക്കോളും!!...). പെണ്ണുങ്ങള്‍ക്ക് അല്പം കേള്‍വി സക്തി കൂടുതല്‍ ആണെന്ന പൊതു ചിന്തയെ അരക്കിട്ടുറപ്പിച്ചു കൊണ്ട് എന്റെ അയല്‍ക്കാരി നത്തോലി സാറാമ്മ തല്ലു കിട്ടിയ കാര്യം പൊടിപ്പും തൊങ്ങലും വച്ച് ക്ലാസ്സില്‍ പറയും എന്നാ കാര്യം അച്ചട്ടാണ്. നിക്കറില്‍ മൂത്രം ഒഴിചെന്ന കഴിഞ്ഞ തവണത്തെ വ്യാജ പ്രസ്താവനയുടെ നാണക്കേട് ഇതുവരെ മാറിയിട്ടില്ല.
ഏകദേശം അരമണിക്കൂര്‍ കൊണ്ട് സാമാന്യം തരക്കേടില്ലാത്ത രണ്ടു തടി മാടന്മാരുടെ "പുറം " പേപ്പറില്‍ വിരിയിക്കാന്‍ എന്നിലെ കലാകാരന് കഴിഞ്ഞു. അതിന്റെ ഉള്ളില്‍ രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം നിഷ്കളങ്കമായി ഇങ്ങനെ എഴുതി.
" തെക്കേതിലെ നളന്‍ എന്നാ അപരനമാധേയത്തില്‍ അറിയപെടുന്ന നലിനാക്ഷനും പട്ടാളം പരമു ചേട്ടന്റെ ഭാര്യ ദമയന്തി ചേച്ചി യുമായി നമ്മുടെ ഉണ്ണിത്താന്‍ സാറും ജയലക്ഷ്മി ആന്റിയുമായി ഉണ്ടെന്നു പത്രക്കാര്‍ പറയുന്ന തരാം ബന്ധം ഉണ്ടെന്നു സ്ഥലത്തെ പ്രധാന നിയമസഭ ആയ "വാസു ആന്‍ഡ് സണ്‍s ചായക്കടയില്‍ " പലതവണ ചര്ച്ചക്കെടുത്തു പാസ് ആയ വിഷയം ആണ്. പുഷ്ക്കരന്‍ നാട്ടിലെ കിടിലന്‍ തെങ്ങ് കയറ്റ തൊഴിലാളിയും സംബന്നനുമാണ്. നളനും ദമയന്തിയും സ്ഥിരമായി കാണാറുള്ളത് പുഷ്ക്കരന്‍ അണ്ണന്റെ തെങ്ങിന്‍ തോട്ടത്തില്‍ വച്ചാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ പുഷ്കരന്റെ സ്ഥാനം തെങ്ങിന്‍ മുകളില്‍ ആണ്."
ഇത്രയും കാര്യങ്ങള്‍ അനുവദിക്കപ്പെട്ട "രണ്ടു പുറം " സ്ഥലത്ത് എഴുതി വയ്ക്കാന്‍ എടുത്ത ബുദ്ധിമുട്ടിനെ പറ്റി ഒരു നിമിഷം പോലും ചിന്തിക്കാതെ ആണ് കാപ്പി വടികള്‍ എന്റെ പുറത്തു കയറി നിരങ്ങിയത്. നിരായുധനോട് യുദ്ധം പാടില്ല എന്നൊക്കെ പുരാണം പറഞ്ഞിട്ടുണ്ടെങ്കിലും ആര് കേള്‍ക്കാന്‍. അതിനിടയില്‍ കൂടി ഇവന്‍ ഇക്കണക്കിനു രക്ഷപെടാന്‍ പാടാണ് എന്ന് മന്ത്രം പോലെ അച്ഛനോടെ ഉരുവിട്ട് കൊണ്ട് ഇടയ്ക്കിടയ്ക്ക് മാതാശ്രീ രംഗത്ത് എത്തുന്നുമുണ്ട്. "എരിതീയില്‍ എന്നാ ഒഴിക്കുന്നതിനു പുറമേ ഞാന്‍ ആരെയോ കൊന്നിട്ട് വന്നെന്ന പോലെ ഒരു നോട്ടവും.
ഈയൊരു പ്രത്യേക യുദ്ധ അന്തരീക്ഷത്തിലാണ് നാടകാചാര്യന്‍ വാസു അവര്‍കള്‍ എന്നെ യൂത്ത് ഫെസ്റിവലില്‍ നാടകം കളിപ്പിച്ചു "ലാലേട്ടന്‍" ആക്കിയേക്കാം എന്നൊക്കെയുള്ള ഓഫര്‍ കളും ആയി വീട്ടില്‍ എത്തുന്നത്. പോരെ പൂരം..... $^@$!(*%$.
അടിക്കുറിപ്പ് :
വീട്ടിലെ അടിയന്തിരാവസ്ഥ മുന്നില്‍ കണ്ടു, ഞാന്‍ രഹസ്യമായി റിക്വസ്റ്റ് ചെയ്തിട്ടാണ് വാസു ആശാന്‍ സുപാര്സയുമായി കലാപഭൂമിയില്‍ എത്തുന്നത്....അച്ഛന്‍ പറഞ്ഞ നല്ല വാക്കുകള്‍ എല്ലാം എടുത്തു നിഖണ്ടുവില്‍ കൊടുത്തിരുന്നെങ്കില്‍ അദ്ദേഹം ഒരു പക്ഷെ പ്രസസ്തന്‍ ആയേനെ.. കൂടാതെ "dictionary ill ഇല്ലാത്ത വാക്കുകള്‍" എന്നാ പദപ്രയോഗം തന്നെ കേരള ചരിത്രത്തില്‍ നിന്നും അടര്‍ത്തി മാടപെടുകയും ചെയ്തേനെ..വിധി..അല്ലാതെന്തു പറയാന്‍...
എന്റെ ക്ലാസ്സ് ടീച്ചര്‍ ആയ സാരധമണി ടീച്ചര്‍ വാസു അണ്ണന്റെ പഴയ "ചന്ദ്രിക" ആയിരുന്നു. എന്നെ നാടകം പഠിപ്പിക്കാന്‍ എതോമ്പോള്‍ ഒരു "ദരസന സുഖം " ഒപ്പിക്കാം എന്നാ പാവം സംവിധായകന്റെ സ്വപ്നം കൂടി അങ്ങനെ വൃധാവിലായെന്നു ചുരുക്കം.... അന്ന് ഞാന്‍ രണ്ടും കല്പിച്ചു വാസു അണ്ണന്‍ വിളിചിടതെക്ക് ഇറങ്ങി പോയിരുന്നെങ്കില്‍ ഒരു പക്ഷെ ഞങ്ങള്‍ മറ്റൊരു സംവിധായക-നായക കൂട്ടുകെട്ട് ആയെക്കുമായിരുന്നു എന്ന് വരെ പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട് ....!!!
1 comment:
ഡേയ്! തകർക്കാൻ തുടങ്ങി അല്ലേ?!
കൊള്ളാം! ഭാവിയുണ്ട്. എഴുത്തു നിർത്തല്ലേ.. ട്ടാ!!!
Post a Comment