" ഉണ്ണീ ഞാന്‍ ഇറങ്ങുകാ"
ശേഖരന്‍ നായര്‍ മുറ്റത്തേക്കിറങ്ങി .
എന്തോ പറയണമെന്ന് അവന്റെ മനസ്സ് മന്ത്രിച്ചിട്ടും വാക്കുകള്‍ തൊണ്ടയില്‍ തങ്ങി നിന്നു. എങ്കിലും അവന്‍ പടിപ്പുര വരെ ഓടിയെത്തി. പഴകിതുരുമ്പിച്ച "മടത്തില്‍പറമ്പില്‍ ഗോപാലക്കുറുപ്പ് വക വിശ്രമ പാര്‍പിടം " എന്ന ബോര്‍ഡ് തന്നെ നോക്കി പല്ലിളിക്കുന്നതായി അവനു തോന്നി. അതിനും എന്തോ ഒരു കഥ പറയാനുണ്ടാവും.
ഫുഊഊഊ............വായിലെ മുറുക്കാന്‍ തുപ്പി കളയുന്നതിനിടയില്‍ ശേഖരന്‍ നായര്‍ തിരക്കി.
- എന്താ ഉണ്ണ്യേ കാര്യം ?
- ഒന്നൂല്യ .
- പറഞ്ഞോളൂ . മടിക്കണ്ട. ഞാന്‍ ഈ മുഖം ഇന്നോ ഇന്നലെയോ കാണാന്‍ തുടങ്ങിയതാണോ? ...ഉവ്വോ ഉണ്ണ്യേ ?.
വേണ്ട എന്നാദ്യം തോന്നിയെങ്കിലും ആ മുഖത്തെ വാത്സല്യം കണ്ടപ്പോള്‍ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
- ശേഖരന്‍ അമ്മാവന്‍ ഇത്തവണ ഗായത്രിക്കുട്ടിയെ കുറിച്ച് ഒന്നും പറഞ്ഞില്ല...
- എനിക്കറിയില്ല ഉണ്ണ്യേ . ഒടിഞ്ഞ തെങ്ങിന്റെ കായ്ഫലം വര്നിചിട്ടെന്താ കാര്യം? .
ശേഖരന്‍ അമ്മാവന്‍ ഒരു കൃഷിക്കാരനാണെന്ന് ഉപമകളിലൂടെ തെളിയിച്ചു കൊണ്ടിരുന്നു. സംസാരിക്കുന്നവരോടെല്ലാം അദ്ദേഹം തന്റെ തകര്‍ന്ന തറവാടിന്റെ കഥ പറയും. അവസാനം കൈമുതലായുള്ളത് അഭിമാനവും ദാരിദ്ര്യവും ആണെന്ന് ഓര്‍മിപ്പിക്കും .
ഒരു മാത്രയെങ്കിലും നിഴലിച്ചത് ക്ഷോഭമാണോ എന്ന് ശങ്കിച്ച് ആ മുഖത്തേക്ക് ഉറ്റു നോക്കി.
"ഹാ .! ആരാ കൃഷ്ണാ ഇത്, ശേഖരന്‍ നായരോ ?. എത്ര കാലായെടോ കണ്ടിട്ട്?" .
ചോദ്യത്തിന്റെയും തൊട്ടു പിന്നാലെ വന്ന മുഴക്കമുള്ള ചിരിയുടെയും ഉറവിടം തേടി തല ഉയര്‍ന്നു. പ്രത്യേകിച്ച് തിരക്കാനില്ല ബാലന്‍ മാഷാണ്.
"ബാലന്‍ ടൌണിലെക്കാനെങ്കില്‍ ഞാനുമുണ്ട്" ഉത്തരം ലഭിക്കുന്നതിനു മുന്‍പേ ശേഖരന്‍ അമ്മാവന്‍ കുട നിവര്‍ത്തി നടന്നു തുടങ്ങി. തന്റെ ചോദ്യത്തില്‍ നിന്നുമുള്ള രക്ഷപെടലാവാം ആ തിടുക്കപെട്ടുള്ള യാത്രയെന്ന് തോന്നാതിരുന്നില്ല.
പാടവും കടന്നു നീണ്ടു പോകുന്ന ചെമ്മണ്ണ്‍ പാതയിലൂടെ നടന്നകലുന്ന ശേഖരന്‍ അമ്മാവനെ നോക്കി നിന്നു. സ്വന്തം മക്കളെ പോലും അദ്ദേഹം ഇത്രയധികം സ്നേഹിചിട്ടുണ്ടാവില്ല. തന്നെയും ഗായത്രിക്കുട്ടിയെയും അമ്മയെയും തനിച്ചാക്കി അച്ഛന്‍ മറ്റൊരു ജീവിതം തേടി പോകുമ്പോഴും രണ്ടു കൈയും നീട്ടി തങ്ങളെ സ്വീകരിച്ച ശേഖരമാമന്‍ . സ്വന്തം ജീവിതം കൂട്ടിയിണക്കാന്‍ പാടുപെടുമ്പോഴും അതൊരു ഭാരമായി അദ്ദേഹം കരുതിയില്ല.
........."എടാ സ്വപ്ന ജീവീ, നീ ഇന്ന് കോളേജില്‍ എഴുന്നല്ലുന്നില്ലേ ? വര്‍ഷാവസാന പരീക്ഷണമാണ് , മറന്നിട്ടു കിടന്നുറങ്ങി കളയരുത്. !!
അബ്ദുവാനത്. പ്രേമലേഖനം കൊടുക്കാന്‍ വേണ്ടി മാത്രം കോളേജില്‍ പോകുന്നവന്‍ എന്നാണ് അവനെക്കുറിച്ചു ഞങ്ങളുടെ ഇടയിലെ ഏകകണ്ടമായ അഭിപ്രായം.
എന്റെ ഉണ്ണിക്കുട്ടന്‍ അല്ലെ. നീ ഇത് കേട്ടിട്ട് ഒരു അഭ്പ്രായം പറഞ്ഞെ. അവളുടെ പിണക്കം മാറാന്‍ വേണ്ടി ഞാന്‍ എഴുതിയതാ. ഡാ കേട്ടോ...
"നിന്‍ മുടിയിലെ തുളസിക്കതിര്‍ വാടിയാലുമെന്നൊമനെ,
നിന്‍ മിഴിപ്പൂക്കള്‍ വാടുന്നതാനെന്റെ ദുഃഖം,
മുല്ലപ്പൂ പോലെ പരിശുദ്ധമാം നിന്റെ മനസ്സ്,
രോസാപ്പൂവിന്‍ ഗന്ധം പരതെനമെന്നും"
പ്രേമ -ഭിക്ഷുവിന്റെ തത്രപാടുകണ്ട് ചിരി വന്നെങ്കിലും ഉള്ളിലോതോക്കി കൊണ്ട് പറഞ്ഞു.
"കൊള്ളാം. Superb".
നന്ദീടാ മോനെ നന്ദി. അബ്ദു മറഞ്ഞു കഴിഞ്ഞു.
തിടുക്കപ്പെട്ടു പാത്രത്തില്‍ ചോറ് നിറയ്ക്കുകയാണ് അമ്മ. അമ്മക്കൊരിക്കലും തന്നെ ഹോസ്റ്റലില്‍ അയക്കാന്‍ ഇഷ്ടമല്ലായിരുന്നു. തനിക്കും ഗായത്രിക്കും ചോറ് പൊതിഞ്ഞു കെട്ടി തന്ന അമ്മ. പോകാന്‍ നേരം മുടങ്ങാതെ മുത്തം തന്ന അമ്മ. മനസ്സിലെ നിര്‍മലമായ വാത്സല്യം മറച്ചു വച്ച്, ശകാരങ്ങളിലൂടെയും ഉപദേശങ്ങളില്‍ കൂടെയും "പഠിച്ചു രക്ഷപെടണം " എന്ന നെരിപ്പോട് എന്റെ ഹൃദയത്തില്‍ കത്തിച്ചത് അമ്മയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഉണ്ടായി കൃത്യ സമയത്തുള്ള അനാവശ്യമായ തിടുക്കം കൂട്ടല്‍.
പറഞ്ഞിട്ടില്ലേ ഉണ്ണീ നിന്നോട്. എല്ലാം നേരത്തെ എടുത്തു വയ്ക്കണമെന്ന്. പുസ്തകമെടുകുമ്പോള്‍ ബുക്ക് കാണില്ല. ബുക്ക് എടുക്കുമ്പോള്‍ പേന ഉണ്ടാവില്ല. ഇതാപ്പോ കഥ.
അമ്മയുടെ സ്നേഹം നിറഞ്ഞ ശകാരം ഹൃദ്യമായി.
ബസ് സ്റ്റോപ്പില്‍ എത്തുമ്പോള്‍ "സംഭവാമി യുഗേ യുഗേ". ബസ് പോയി കഴിഞ്ഞിരുന്നു. ഒറ്റയ്ക്ക് നടക്കുന്നത് എനിക്കെന്നും ഇഷ്ടമുള്ള കാര്യമാണ്. ആവസ്യമുള്ളതും ഇല്ലാത്തതുമായ പലതും ആ നടതക്കിടയില്‍ ചിന്തിച്ചു കൂട്ടാം..
എതിരെ കലപില കൂട്ടിയും കളി പറഞ്ഞും ഒരു പട്ടം കുട്ടികള്‍ കടന്നു പോയി. നിഴല്‍ പോലെ തന്നോടൊപ്പം ഉണ്ടായിരുന്ന അനിയത്തി ഗായത്രിയെ ഓര്‍ത്തു. ഇന്നവള്‍ അവളുടെ ശരി കണ്ടെത്തിയിരിക്കുന്നു. ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ അവള്‍ ജീവിതം ആരംഭിച്ചിരിക്കുന്നു. ശേഖരന്‍ അമ്മാവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. അവസാനം " ആ കേശവ മേനോന്‍ മുണ്ട് മുറുക്കിയുടുത്തു ഉണ്ടാക്കി വച്ചതെല്ലാം തിന്നു നശിപിച്ച എമ്ബോക്കിക്ക് വേണ്ടി കുരുതി കൊടുത്തല്ലോ എന്റെ മോളെ" എന്ന് വരെ വിഷമം കയറി പറഞ്ഞു; അമ്മാവന്‍.
കരയോഗം പ്രസിഡന്റ് വാസു പിള്ള ചേട്ടന്‍ വക്കാലത്തുമായി വന്നു "ന്റെ ശേഖരാ ഒന്നൂല്ലെങ്കിലും അവന്‍ ഒരു നായര് കുട്ടിയല്ലേ . അതോര്‍ത്തു സമാധാനിക്ക്യാ. അല്ലാണ്ട് ഇക്കാലത്തെ നമ്മുടെ ചില പിള്ളേരുടെ കൂട്ട് അവിട്യേം ഇവിദ്യേം ഒന്നും പോയില്ല്യല്ലോ. പണം ഇന്ന് വരും, നാളെ ,ദേ ശൂം...". ആത്മ സുഹൃത്തിന്റെ ആ സമാധാനിപ്പിക്കലിലാണ് അമ്മാവന്‍ തണുത്തത്.
അമ്മാവന്റെ വീടിന്റെ വടക്കേ ദിക്കിലാണ് ഗായത്രിയുടെ ഭര്‍ത്താവിന്റെ വീട്. അമ്മാവന്റെ വീട്ടില്‍ പോയി നിന്നപ്പോള്‍ ഉണ്ടായ ഇഷ്ടമായത് കൊണ്ടാണ് ഇത്ര വിഷമം (അതോ കുറ്റബോധം കൊണ്ടോ ?). തറവാട്ടില്‍ ഉള്ളത് മുഴുവന്‍ കൊടുത്തു മുടിച്ചു രാഷ്ട്രീയം കളിച്ചു എന്റെ അളിയന്‍, എന്നിട്ടിപ്പോള്‍ കുടുംബത്തെ പണം തീര്‍ന്നപ്പോള്‍ ഒറ്റപ്പെട്ടു. ആര്‍ക്കും വേണ്ടാതായി. അധ്വാനിക്കാന്‍ തുടങ്ങി എന്നാണ് ഇയ്യിടെ ചായ പീടികെലെ ഭാസ്കരേട്ടന്‍ പറഞ്ഞത്. ആദ്യം ഒക്കെ അഭിമാന പ്രശ്നം പറഞ്ഞു എതിര്‍ത്തെങ്കിലും അവളെ പഞ്ചായത്ത് ക്ലാര്‍ക്ക് ജോലിക്ക് പോവാന്‍ അനുവദിച്ചു എന്നാണ് അറിവാന്‍ കഴിഞ്ഞത്. പുറമേ അസംതൃപ്തി ഭാവിചെങ്കിലും മനസ്സാ അവരെ ഞാന്‍ എന്നും അനുഗ്രഹിചിട്ടെ ഉള്ളു.
വഴിയോരത്ത് ആള്‍ക്കൂട്ടം കണ്ടു. പ്രത്യേക താളത്തിലുള്ള ചെണ്ട കൊട്ടിന് അനുസരിച്ച് പ്രത്യേക താളത്തിലുള്ള ചെണ്ട കൊട്ടിനനുസരിച്ചു ഹൃദ്യമായി പാടുന്ന പെണ്‍കുട്ടി. അവള്‍ അന്ധയാണ്. ആ താളത്തിന് അനുസൃതമായി ചുവടു വച്ച് നേര്‍ത്ത കയറില്‍ കൂടി ജീവിതത്തിന്റെ മറ്റേ അട്ടതെതന്‍ പാട് പെടുന്ന മെല്ലിച്ച മധ്യ വയസ്കന്‍. അവളുടെ അച്ഛനായിരിക്കും. ലോകം ഒരു വേദി ആണെന്നും മാനുഷരെല്ലാം ജീവിത നാടകത്തിലെ അഭിനേതാക്കള്‍ ആണെന്നും ചാണ്ടി സര്‍ shakespear ക്ലാസ്സില്‍ പഠിപ്പിച്ചത് ഓര്മ വന്നു. ഗേറ്റില്‍ വാച്ചരുടെ ചിരിക്കു മറുചിരി എറിഞ്ഞു വരാന്തയില്‍ എത്തുമ്പോള്‍ ക്ലാസ് ആരംഭിച്ചിരുന്നു.
സെക്കന്റ് അവര്‍ തുടങ്ങി. കൃഷ്ണന്‍ മാഷാണ്. ജീവിതം മുഴുവന്‍ സഞ്ചാരം ആക്കി മാറ്റിയ അദ്ദേഹം ഇപ്പോള്‍ ഏതോ യാത്രാനുഭവങ്ങള്‍ സന്ദര്‍ഭവശാല്‍ പറയുകയാണ്. ചെറിയൊരു ആലസ്യത്തിലേക്ക് വഴുതുംപോഴാണ് പ്രിസിപലിന്റെ ചീട്ടുമായി പ്യൂണ്‍ തോമസുചെട്ടന്‍ കടന്നു വരുന്നത്.
ഫോണ്‍ കാള്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അതിന്റെ ആകസ്മികതയില്‍ ഉത്കണ്ട തോന്നി.
"നിന്റെ അമ്മ മരിച്ചു "!!! .
ശേഖരന്‍ അമ്മാവന്റെ ചിലമ്പിച്ച സ്വരം കേള്‍ക്കുമ്പോള്‍ receiver കാതില്‍ ഒട്ടി പിടിച്ചിരിക്കുന്ന കനല്‍ കട്ട പോലെ തോന്നി. വണ്ടിയില്‍ ഇടം പിടിക്കുമ്പോള്‍ ആസ്ത്മ രോഗിയെ പോലെ എങ്ങിയും വലിഞ്ഞും പോകുന്ന വണ്ടിയെ ശപിച്ചു.
മഴ പെയ്തെക്കുമെന്നു തോന്നുന്നു.
തൊട്ടടുത്തിരിക്കുന്ന ആള്‍ പരിചയപെടാന്‍ എന്നവണ്ണം അഭിപ്രായപെട്ടു.
ങാ....
തീര്‍ന്നു. വ്യക്തതകലെക്കാള്‍ കൂടുതല്‍ ഭംഗി അവ്യക്തതകള്‍ക്കാണെന്ന് കൂടി പറയേണമെന്നു തോന്നി . വേണ്ട.
ആള്‍ക്കൂട്ടം കണ്ടപ്പോള്‍ കേട്ടതൊന്നും സത്യമാവല്ലേ എന്നാ പ്രാര്‍ത്ഥന ......അവരെ കടന്നു ഉമ്മറത്ത് എത്തുമ്പോള്‍ നിലവിളക്കിനു മുന്‍പില്‍ അമ്മ. മുന്‍പെങ്ങും ഇല്ലാത്ത ഒരു ശാന്തത ഇപ്പോള്‍ ആ മുഖത്തുണ്ട്. പാദങ്ങളില്‍ നമിച്ചു കിടന്നു. അടര്‍ന്നു വീണു കഴുകി മാറുന്ന ആയിരം കണ്ണുനീര്‍ തുള്ളികള്‍..ആരോ വന്നു എഴുന്നേല്പിച്ചു അകത്തേക്ക് കൊണ്ട് പോകുമ്പോള്‍ ,
"വഹ്നി സന്ദപ്ത ലോഹസ്താംപു ബിന്ധുനാ
സന്നിഭം മര്‍ത്യ ജന്മം ക്ഷണ ഭംഗുരം ".
അമ്മക്കരുകില്‍ ഇരുന്നു രാമായണം വായിക്കുന്നത് ആരാണ്? ഗോവിന്ദന്റെ അമ്മയാണെന്ന് തോന്നുന്നു.
മരണ വീട്ടിലും പുതിയ സിനിമകളെ അവലോകനം ചെയ്യുന്ന ചെറുപ്പക്കാരും രാഷ്ട്രീയ നേതാക്കളെ വിശകലനം ചെയ്യുന്ന മുതിര്‍ന്നവരും. അമേരിക്കയിലെ മൊബൈലിനു റേഞ്ച് ഇല്ലാത്തതിന് പരാതികള്‍ പറയുന്ന സാറാമ്മ ആന്റി. ആര്‍ക്കു വിഷമം , ആര്‍ക്കു നഷ്ടം. ചുറ്റും ഒന്ന് കണ്ണോടിച്ചു. ഇരമ്പില്‍ നിന്നും മുറ്റത്തെ വരിക്ക പ്ലാവിലേക്ക് വലിച്ചു കെട്ടിയിരുന്ന പടുതയില്‍ കൂടി അരിച്ചു വരുന്ന പ്രകാശം മുറ്റമാകെ നീല നിരത്തില്‍ മുക്കിയിരുന്നു. അപ്പുറത്ത് നിശ്ചേഷ്ടനായി ശേഖരന്‍ അമ്മാവന്‍ ഇരിക്കുന്നു. അടുത്ത് ചെല്ലുമ്പോള്‍ നനവൂരിയ കണ്ണുകളോടെ ശേഖരന്‍ അമ്മാവന്‍ വിളിച്ചു.
"ഉണ്ണ്യേ....." .
എങ്കിലും ....അമ്മക്ക്...... .
അരുത്.........കരയരുത്............
വിറയാര്‍ന്ന കൈകളോടെ ശേഖരന്‍ അമ്മാവന്‍ നീട്ടിയ കടലാസ്സ് ഉത്കണ്ടയോടെ ആണ് നിവര്തിയത്.
അമ്മയുടെ ഉണ്ണീ,
ശേഖരേട്ടനെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. ഏട്ടനും വലിയ പ്രാരാബ്ധക്കാരന്‍ ആണ്. നീ പണം ആവശ്യപെട്ടപ്പോള്‍ ഒക്കെ ഇല്ലെന്നു പറയാന്‍ ഏട്ടന് ആയില്ല. തറവാടിന്റെ പ്രമാണം പണയം വച്ചിടാണ് അദ്ദേഹം ഇപ്പോള്‍ ഈ രൂപാ നിന്നെ ഏല്‍പ്പിക്കാന്‍ തന്നിരിക്കുന്നത്. എനിക്കത് സഹിച്ചില്ല. എന്തിനാ മോനെ ഒരു അധികഭാരം...... അമ്മയുടെ താലി മാല വടക്കിനിയിലെ പെട്ടിയില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അമ്മക്കിനി അത് വേണ്ടല്ലോ. 'മാഷ് ആവണം' എന്നത് നിന്റെ വലിയ ആശയാണല്ലോ. എന്റെ ഉണ്ണി അത് സഫലം ആക്കണം.
അമ്മ.
മനസ്സിന്റെ കോണില്‍ എവിടെയോ ഒരു വല്ലാത്ത ഭാരം. പതറുന്ന കാലുകളോടെ ഉമ്മറത്തേക്ക് ഓടുമ്പോള്‍ കണ്ണീരിന്റെ നനവ് നിലവിളക്കിലെ ദീപത്തെ അദൃശ്യമാക്കികൊണ്ടിരുന്നു...
-ശുഭം-
3 comments:
ente ponnaliya ithu njan evideyo kettittondallo...?
Oru typical malayalam drama start cheyyunna oru style pole....
aa unni vili enikku ishtappettu.....
Athinu pakaram.....
" entha unni mone alpamenkilum sambar ille ennu aakkamayirunnille ".........
"പുസ്തകമെടുകുമ്പോള്‍ ബുക്ക് കാണില്ല" ??? വേറെ എന്തോ ആണല്ലോ ഉദ്ദേശിച്ചത്?
കഥ നന്നായിരിക്കുന്നു. പക്ഷെ ആ അമ്മ എന്ന കഥാപാത്രത്തിന്റെ പ്രവൃത്തി അസ്വാഭാവികമായി തോന്നി. സ്വന്തം ഭര്‍ത്താവു കൈവിട്ടു പോകുമ്പോഴും തളരാതെ നിന്ന ആ അമ്മ സഹോദരനു പണത്തിനാവശ്യം വരുമ്പോള്‍... എന്തോ.. ഒരു പന്തികേട് എനിക്കു തോന്നിയതാവും.
"പുസ്തകമെടുകുമ്പോള്‍ note ബുക്ക് കാണില്ല" ??? ennanu udesichathu :-)..anyway thanks 4 the comment chithal jee..
Post a Comment